Tuesday, March 26, 2013

ദോശ





എങ്ങനെയൊക്കെ,
താഴിട്ടടച്ചാലും
രാത്രി, പിന്നാമ്പുറവാതിലിലൂടെ
അടുക്കളയിലേയ്ക്ക്,
ളിച്ച് കടക്കും ...

വിതിനപ്പുറത്ത്
കാല്‍ കയറ്റി വെച്ച്
നിലാവ് കലക്കി
വിസ്തരിച്ച്
ദോശ ചുടും..

മൊരിഞ്ഞ
കഷണങ്ങള്‍
ചടുകം കൊണ്ടടര്‍ത്തി
മരയഴി വാതിലിലൂടെ
പുറത്തേയ്ക്കെറിയും..

രാത്രിയുടെ
അരുമ കുഞ്ഞുങ്ങള്‍
അരിച്ചും
ഇഴഞ്ഞും
പറന്നും വന്നെത്തും 
വരി വരിയായ് നിന്ന് ,
വയറു നിറയെ രുചിക്കും

ഒരൂസം
കൊതി മൂത്ത്
അമ്മയോട് കൊഞ്ചി
"അമ്മേ, അമ്മേ,
നാളെ ,
അരിമാവോണ്ട് വേണ്ട,
നിലാവോണ്ട് മതി
നമ്മക്ക് ദോശ "

"പോടാ നൊസ്സാ"
കവിളത്തൊരു നുള്ള്,

വിതുമ്പലടക്കി 
കണ്ണു തുടച്ച്
പുറത്തേയ്ക്ക് നോക്കിയപ്പോഴതാ
ആകാശത്തിന്‍റെ കിഴക്കേ അറ്റത്ത്
വലുപ്പത്തിലൊരു
മസാലദോശ ചുട്ട് 
രാത്രി
എന്നെ, മാടി വിളിക്കുന്നു..

6 comments:

  1. ദോശ.. പല രുചികളതിൽ...

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  2. കൊതിമൂത്ത് വാ പിളർത്തി
    ഒറ്റച്ചാട്ടം
    പാവം മസാല ദോശ....

    ReplyDelete
  3. കമ്മത്ത് & കമ്മത്തിലൊന്ന് പോയി നോക്ക്യാലോ

    ReplyDelete
  4. നല്ല മസാലദോശ..

    ReplyDelete